Saturday 21 March 2009

ഇന്ത്യന്‍ കറി ഫുഡ്

 

ഇന്ത്യന്‍ കറി ഫുഡ്

ദിവസവും ഉള്ള നടത്തം ആഹാര നിയന്ത്രണം എന്നിവ വഴി രക്തമര്‍ദ്ദവും
കോളസ്ട്രോള്‍ നിലവാരവും പിടിച്ചു നിര്‍ത്തിയിരുന്നതിനാല്‍ മൂന്നുമാസ്സക്കാലത്തെ
ബ്രിട്ടന്‍ വാസത്തിനിടയിലെ ആഹാരത്തെക്കുറിച്ചു അല്‍പം ദുശ്ശങ്ക ഇല്ലാതിരുന്നില്ല.

പാചകം ശീലമല്ലാത്ത,ഈറ്റിംഗ് ഔട്ട് ശീലമാക്കിയ ബ്രിട്ടനില്‍ ചെന്നാല്‍ എന്തു കഴിക്കും
എന്നൊര്‍ത്തു അല്‍പം വിഷമം ഉണ്ടായിരുന്നു.
ലോകത്തില്‍ ലഭ്യമായ ഏതു ഭക്ഷണവും ബ്രിട്ടനില്‍ കിട്ടും.
മാളുകളില്‍ അവയ്ക്കായി ഫുഡ് കോര്‍ട്ടുകളുണ്ട്.
ചൈനീസ് ടേക് എവേ,ഫ്രെഞ്ച് ബിസ്ട്രോസ് സ്പാനീഷ് ബാര്‍സ്,
അമേരിക്കന്‍ ഹാംബര്‍ഗര്‍ ജോയിന്‍സ്,ജാപ്പനീസ് ന്യൂഡില്‍സ്,മെക്സിക്കന്‍
എന്നു വേണ്ട ദക്ഷിണേന്ത്യന്‍ ചെന്നൈ ദോശൈ വരെ അവിടെ കിട്ടും.

ഇംഗ്ലണ്ടില്‍ മലയാളം ബോര്‍ഡ് കണ്ടതു വെംബ്ലിയിലെ സംഗമം ഹോട്ടലിന്‍റെ
ബോര്‍ഡിലാണ്.(ചിത്രം സൂക്ഷിച്ചു നോക്കുക-സംഗമം എന്നു മലയാളം)

ബ്രിട്ടനില്‍ ഏറ്റവും പോപുലര്‍ ഇന്ത്യന്‍ കറി ഫുഡ് ആണ് എന്നതു രസകരമായി തോന്നി.
വെറുതെയല്ല, ഒരവസരത്തില്‍ പുസ്തകവിപനയില്‍ ജെ.കെ റൗളിങിനെ പ്പോലും ഒരു സമയത്ത്
അംജും ആനദ് എന്ന ഇന്ത്യന്‍ വംശജ അവരുടെ പാചകപുസ്തകത്താല്‍ തോല്‍പ്പിച്ചത്.

1970 കളില്‍ ബോംബെ വിമാനത്താവളത്തില്‍ വിമാനം താഴുമ്പോള്‍ പെട്ടെന്നു കാഴ്ചയില്‍
പെടുംവിധം ഒരു ഹോര്‍ഡിംഗ് ഉണ്ടായിരുന്നു.
നൗ യൂ ആര്‍ ഇന്‍ ബോബൈ.യൂ കാന്‍ ഹാവ് കൊക്കോകോള.

എന്നു പറഞ്ഞതു പോലെ ചില ബ്രിട്ടീഷ് ടൂറിസ്റ്റ് ഗൈഡുകള്‍ എഴുതിവച്ചിരിക്കുന്നതു
"നൗ യൂ ആര്‍ ഇന്‍ ബ്രിട്ടന്‍,
യൂ കാന്‍ ഈറ്റ് ഇന്ത്യന്‍ കറി ഫുഡ്"
പപ്പടമലകളും.സമോസാകളുംബിരിയാണികളും ഇന്ത്യന്‍ കറി ശാലകളില്‍ ലഭ്യം
എന്നാണവരുടെ പരസ്യം.
പക്ഷേ നാമുക്കതു കണ്ടാല്‍ ഓക്കാനം വരും.

ബ്രിട്ടനിലെ അണ്‍ ഒഫീഷ്യല്‍ നാഷണല്‍ ഡിഷ് ആണത്രേ
ഇന്ത്യന്‍ കറി ഫുഡ്.

ടൂറിസ്റ്റ് ഗൈഡുകള്‍ നിര്‍ദ്ദേശിക്കുന്നത്
ഒരുതവണ എങ്കിലും ഈ ഡിഷ് ആസ്വദിച്ചു നോക്കണം എന്നത്രേ.

ശുദ്ധമായ ഇംഗ്ലീഷ് ഭക്ഷണം കഴിക്കാന്‍ പബ്ബില്‍ തന്നെ പോകണം ടൂറിസ്റ്റ് ഗൈഡുകള്‍ പറയുന്നു.
മിക്കവയും ഇപ്പോള്‍ ശിശു സൗഹൃദങ്ങളാണ്.
ഫാമിലി റൂം,കുട്ടികള്‍ക്കു കൈ കഴുകാന്‍ താഴ്ന്ന ബേസിന്‍,
അവര്‍ക്കായി ടോയിലറ്റ്,കുട്ടികള്‍ക്കായുള്ള മെനു
എന്നിവ ഇപ്പോള്‍ മിക്ക പബ്ബുകളിലും ലഭ്യം.

ബര്‍മിംഗാം ബ്രാഡ്ഫോര്‍ഡ് എന്നീ സ്ഥലങ്ങളാണു ഇന്ത്യന്‍ കറി ഫുഡ്കള്‍ക്കു പ്രസിദ്ധം.
4 ഇനം കറി ഫുഡ്കള്‍
മൈല്‍ഡ് കുര്‍മ,ഹോട്ട് മദ്രാസ്, വെരി ഹോട്ട് വിന്ഡാലോ ഇന്‍സേന്‍ലി ഹോട് ഫാല്‍
എന്നിങ്ങനെ.
Posted by Picasa

ബ്രിട്ടനില്‍ കേരളത്തിലെപോലെ(പഴയകാലത്തെ എന്നു വായിക്കുക)
മൂന്നു നേരത്തെ പാചകം ഇല്ല.

റസ്റ്റോറന്‍റു കളും ഫാസ്റ്റ് ഫുഡ് സ്റ്റാളുകളുമാണ് അവര്‍ക്കാശ്രയം.
ഇപ്പോള്‍ പൊങ്ങച്ച റസ്റ്റോറന്റുകളില്‍ പൊടിക്കാന്‍ കാശില്ല.
അതിനാല്‍ ഇന്ത്യന്‍പലവ്യജ്ഞനക്കള്‍ക്കിവിടെ നല്ല ഡിമാന്‍ഡ്.
സായിപ്പന്മാര്‍ ഇപ്പോല്‍ ഇന്ത്യന്‍ ഫുഡിനു പിന്നാലെ.

ഇന്ത്യയില്‍ രുചികരമായ നിരവധി കറികള്‍ ഉണ്ടെന്നവര്‍ക്കു മനസ്സിലായി വരുന്നു.
കേരളത്തില്‍ നിന്നും കയറ്റുമതി ഈയിടെ കൂടി എന്നു പത്രവാര്‍ത്തകള്‍
(ബിസ്സിനസ്സ് മനോരമ 2009 ഫെബ് 16 തിങ്കള്‍ കാണുക.

ഈസ്റ്റേണ്‍ മാസം 50 കണ്‍ടെയ്നര്‍ കയറ്റുമതി ചെയ്യുന്നു.
മുന്‍ വര്‍ഷം അത് 37 മാത്രമായിരുന്നു.
പണ്ടു സ്മെല്ലി ഫുഡ് എന്നു പറഞ്ഞ് ഇന്ത്യന്‍ ഫുഡ്ഡിനെ സായിപ്പു
കളിയാക്കിയിരുന്നു.ഇന്നവര്‍ക്കിന്ത്യന്‍
കറി ഫുഡ് മതി.
ബ്രിട്ടനിലെ ആശുപത്രികളിലും ഇപ്പോല്‍ ഇന്ത്യന്‍ ഭക്ഷണം കിട്ടും.
കേരളത്തിലെ ഒട്ടെല്ലാ പച്ചക്കറികളും കിഴങ്ങുകളും ബ്രിട്ടനില്‍ കിട്ടും.ആഴ്ചതോറും
കൊച്ചിയില്‍ നിന്നും മാഞ്ചെസ്റ്റര്‍ വിമാന താ​വളത്തില്‍ പച്ചക്കറികള്‍ എത്തും.
അവിടെ നിന്നും പലഭാഗങ്ങളില്‍ മലയാളികളും തമിഴരും നടത്തുന്ന കടകളിലും
മലയാളി നേര്‍സുമാരുടെ ഭര്‍ത്താക്കന്മാരില്‍ പലരും പ്രത്യേകിച്ചും
മദ്ധ്യതിരുവിതാംകൂറില്‍ നിന്നുള്ള യുവാക്കല്‍ ഇത്തരം കടകള്‍ നടത്തുന്നു.
കരീബിയന്‍ ദ്വീപുകളില്‍ നിന്നുള്ള്‍ അപച്ചക്കറികളും ജൈവ പച്ചക്കറികളും ബ്രിട്ടനില്‍ കിട്ടും.

No comments:

About Me-Dr.Kanam Sankara Pillai